പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും നാട്ടുകാരോടോപ്പം തടഞ്ഞ സംഭവത്തില്‍ എം.എൽ.എയ്ക്ക് മൂന്ന് മാസത്തെ തടവും 100രൂപ പിഴയും ശിക്ഷ വിധിച്ച് നാഗർകോവിൽ കോടതി. കന്യാകുമാരി കിള്ളിയൂർ നിയോജക മണ്ഡലത്തിലെ എം.എൽ.എയും കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ വിപ്പുമായ രാജേഷ് കുമാറിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
2014ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കിള്ളിയൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മിടാലം ബി വില്ലേജിലെ പിച്ചവിളയില്‍ സർക്കാർ ഭൂമിയിൽ നിന്ന് പാവപ്പെട്ട കുടുംബങ്ങളെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നാണ് എംഎല്‍എ തടഞ്ഞത്. കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ നിമയപാലകരെ തടഞ്ഞതിനും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനുമാണ് ശിക്ഷ.