wedding-busattack

കോഴിക്കോട് കൊടുവള്ളിയില്‍ കല്യാണ സംഘത്തിനെ നേരെ പട്ടാപ്പകല്‍ ഗുണ്ടാക്രമണം. കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവുമാണ് കല്യാണസംഘം സഞ്ചരിച്ച ബസിന് നേരെ പന്നിപ്പടക്കമെറിഞ്ഞത്. ഷമീറിന്‍റെ കാറില്‍ ബസ് ഉരസിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

 

ഉച്ചയോടെയാണ് പന്നിപ്പടക്കവുമായി ആട് ഷമീറും സംഘവും കല്യാണസംഘത്തെ ആക്രമിച്ചത്. കല്യാണസംഘത്തിന് നേരെ പന്നിപ്പടക്കം എറിയുകയും അത് ചോദിച്ചെയ്തവരെ കമ്പിപ്പാര കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷമീറിനെയും കൂട്ടാളികളെയും  പിടികൂടാന്‍ എത്തിയ പൊലീസിനെയും പ്രതികള്‍ ആക്രമിച്ചു. അക്രമത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റു

ആട് ഷമീറിനൊപ്പമുണ്ടായിരുന്ന ഗുണ്ടാകളായ അമീന്‍ അജ്മന്‍, കൊളവന്‍ അസീസ് എന്നിവരെ മടവൂര്‍ മുക്കില്‍ വെച്ചാണ് പൊലീസ് പിടികൂടിയത് അക്രമസംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ബസിന് നേരെ പടക്കമെറിഞ്ഞ സ്ഥലത്തിന് തൊട്ടടുത്തായിരുന്നു പെട്രോള്‍ പമ്പ്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്

​യാത്രയ്ക്കിടെ പ്രതികള്‍ പന്നിപ്പടക്കവും കമ്പിപ്പാരയും കരുതിയത് എന്തിനാണെന്ന് പൊലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. കല്യാണയാത്രയുടെ സന്തോഷത്തിനിടെയുണ്ടായ ആക്രമണത്തിന്‍റെ ഞെട്ടലിലാണ് ബസിലുണ്ടായിരുന്നവര്‍. ഗുണ്ടാതലവന്‍ തന്നെ പട്ടാപകല്‍ നടുറോഡിലിറങ്ങി എങ്ങനെ ആക്രമണം നടത്തുമെന്നാണ് പൊതുജനം ചോദിക്കുന്നത്. പൊലീസ് ആണ് മറുപടി പറയേണ്ടത്

ENGLISH SUMMARY:

wedding party bus was attacked