rape-case-4

ഭാര്യയുടെ അനുജത്തിയെ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊന്ന് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുറിലാണ് സംഭവം. ബാവന സ്വദേശിയായ ആശിഷും കൂട്ടാളികളുമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സഹോദരിയെ താന്‍ ഒഴിവാക്കാമെന്നും വിവാഹം കഴിച്ച് ഒപ്പം ചെല്ലണമെന്നുമുള്ള ആശിഷിന്‍റെ നിരന്തരമായ ആവശ്യം യുവതി തള്ളിയതോടെ വൈരാഗ്യമായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രാഥമിക നിഗമനം.

യുവതിയെ ജനുവരി 23ന് ആശിഷും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്തു. പിന്നീട് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ് കത്തിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ കത്തിച്ച സ്ഥലത്ത് നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ആശിഷിന്‍റെ കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

അതിനിടെ മുസാഫര്‍നഗറിനെ നടുക്കി കൗമാരക്കാരി  ബലാല്‍സംഗം ചെയ്യപ്പെട്ടു. തിങ്കളാഴ്ച നഗരത്തിലെ പ്രമുഖ കഫെയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ വിശാല്‍ എന്നയാളെയും സുഹൃത്ത് അങ്കിതിനെയും കഫെ ഉടമ അക്ഷയ് ശര്‍മയെയും മറ്റ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്താംക്ലാസുകാരിയായ യുവതിയെ വിശാലും അങ്കിതും ചേര്‍ന്ന് കഫെയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം.

ENGLISH SUMMARY:

A man and his accomplices have been arrested for the gang rape and brutal murder of his wife’s younger brother in Muzaffarnagar, Uttar Pradesh. Police suspect personal vengeance as the motive.