സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്ന സാഹചര്യത്തിൽ, അതിക്രമങ്ങൾക്കു ചുട്ട മറുപടി നൽകാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നു പറയുന്ന ഒരു വാർത്ത ഉത്തർപ്രദേശിൽനിന്ന്. യുപി തലസ്ഥാനമായ ലക്നൗവിൽ, ഒരു കൂട്ടം യുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ ഒരു പെൺകുട്ടി നടത്തിയ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കുന്നു.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നു യുവാക്കൾ ശല്യം ചെയ്തു. സമീപത്തെ ഒരു പൊലീസ് സ്റ്റേഷനു സമീപമെത്തിയപ്പോൾ പെൺകുട്ടി ബൈക്ക് നിർത്തി. തുടർന്ന് സ്റ്റേഷനടുത്തുണ്ടായിരുന്ന പൊലീസുകാരന്റെ കയ്യിലിരുന്ന ലാത്തി വാങ്ങി ശല്യംചെയ്തവരെ പൊതിരെ തല്ലുകയായിരുന്നു.
പ്രദേശത്തെ വിമൻ പൊലീസ് ഹെൽപ്‌ലൈനിന്റെ തൊട്ടടുത്തായിരുന്നു സംഭവം. സംഭവംകണ്ട് ആളുകൾ ഓടിക്കൂടിയെങ്കിലും പെൺകുട്ടി വിട്ടുകൊടുക്കാൻ തയാറായില്ല. ഇവരാരും പെൺകുട്ടിയെ സഹായിക്കാനും തയാറായില്ല. ഒരു പൊലീസുകാരനെപ്പോലും ദൃശ്യങ്ങളിൽ കാണാനുമില്ല. അവസാനം ഒരു സ്ത്രീയാണു പെൺകുട്ടിയെ അനുനയിപ്പിക്കുന്നത്.
വിഡിയോ കാണാം