കോഴിക്കോട് കാരമൂല മതപഠനശാലയിലെ വിദ്യാർഥിയായ പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിൽ മുതിർന്ന വിദ്യാർഥി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഇസഹാക്കാണ് പിടിയിലായത്.
പത്തു വയസുകാരനായ വിദ്യാർഥിയാണ് പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയായത്. മതപഠനത്തിനും സ്കൂളിലേക്കും പോകാൻ വിദ്യാർഥി മടികാണിച്ചതോടെ രക്ഷിതാക്കൾക്കു സംശയമായി. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മുതിർന്ന വിദ്യാർഥികൾ പതിവായി പീഢിപ്പിക്കുന്ന വിവരം പുറത്തുവന്നത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആൺകുട്ടി ഭയപ്പെട്ടിരുന്നു.
പിന്നീട്, രക്ഷിതാക്കളോട് കാര്യങ്ങൾ പറഞ്ഞു. പരാതി ഉയർന്നതോടെ പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം തുടങ്ങിയിരുന്നു. പക്ഷേ, രക്ഷിതാക്കൾ കുറ്റവാളികൾക്കു തക്കതായ ശിക്ഷ വേണമെന്ന നിലപാടിലായിരുന്നു. പൊലീസ് കടുത്ത നടപടിയിലേക്കു നീങ്ങിയതോടെ പ്രതി മുങ്ങിയെങ്കിലും പിൻതുടർന്ന് പിടികൂടി. ഇതേമതപഠനശാലയിലെ വിദ്യാർഥിയെ പീഢിപ്പിച്ചതിനെ അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.