വയനാട് യത്തീംഖാനയിലെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സുരക്ഷവീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർ ഷീബ മുംതാസ്. പെൺകുട്ടികളിൽ നിന്നും കൗൺസിലിങ് വിഭാഗം ശേഖരിച്ച വിശദ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു.കോടതിയുടെ അനുമതിയോടെ പ്രതികളെ പൊലീസ് തിരിച്ചറിയൽ പരേഡിന് ഹാജരാക്കും.
സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.പ്രതികള്‍ പെൺകുട്ടികളെ പലവട്ടം ഉപയോഗപ്പെടുത്തിയ ശേഷമാണ് പീഡന വിവരം പുറത്തറിയാനായത്.ഹോസ്റ്റലിന് പുറത്തെ പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ചും നാട്ടുകാർക്ക് പരാതിയുണ്ട്. ശിശുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ കുട്ടികളിൽ നിന്നും വിശദമായ മൊഴിയെടുത്തിട്ടുണ്ട്.മാനേജ്മെന്റിനെതിരായ ആക്ഷേപങ്ങൾ സംബന്ധിച്ച് പരിശോധിക്കുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർ പറഞ്ഞു
സാമൂഹ്യനീതി വകുപ്പും യത്തീംഖാനയിൽ പരിശോധന നടത്തി.സംഭവത്തിൽ മാനേജ്മെന്‍റ് യഥാസമയം പരാതി നൽകിയിട്ടുണ്ട് പ്രാഥമിക പരിശോധനയിൽ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കേസിൽ റിമാൻഡ് ചെയ്ത ആറ് പ്രതികളെയും തിരിച്ചറിയൽ പരേഡിന് ഹാജരാക്കും.പിന്നീട് കസ്റ്റഡിയിൽ വാങ്ങി പൊലീസ് കൂടുതൽ തെളിവെടുപ്പ് നടത്തും.