E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ചു; അഡ്വാനിയെ വിചാരണ ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അയോധ്യക്കേസില്‍ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കം 13 പേര്‍ക്കെതിരെ സുപ്രീം കോടതി ഗൂഢാലോചനക്കുറ്റം വീണ്ടും ചുമത്തി. അഡ്വാനി അടക്കം 13 പേര്‍ വീണ്ടും വിചാരണ നേരിടണം. 13 പേരെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി വിധി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രമന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് എന്നിവരും കേസി‍ല്‍ പ്രതികളാണ്. എന്നാല്‍ ഗവര്‍ണര്‍ പദവി വഹിക്കുന്നതിനാല്‍ കല്യാണ്‍ സിങ്ങിനെ തല്‍ക്കാലം വിചാരണയില്‍ നിന്നൊഴിവാക്കി. ഗവര്‍ണര്‍ പദം ഒഴിയുന്ന മുറയ്ക്ക് വിചാരണനേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 

  ഗൂഢാലോചനക്കേസും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രീം കോടതി. ലക്നൗ കോടതിയില്‍ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തായാക്കാനും ഉത്തരവില്‍ പറയുന്നു. വിചാരണ ദിനംപ്രതി തുടര്‍ച്ചയായി നടക്കണം. വിചാരണയ്ക്കിടെ ജഡ്ജിയെ സ്ഥലം മാറ്റരുതെന്നും കോടതി ഉത്തരവില്‍ വ്യക്കമാക്കുന്നു.  

ഡല്‍ഹി ബാബ്റി മസ്ജിദ് കേസില്‍ വീണ്ടും വിചാരണ നേരിടേണ്ടിവരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയോടും മുരളിമനോഹര്‍ ജോഷിയോടുമുള്ള പാര്‍ട്ടിയുടെ നിലപാടാണ് ഏവരും ഇനി ഉറ്റുനോക്കുന്നത്. ഉടനില്ലെങ്കിലും വിചാരണനേരിടുന്നതിനാല്‍ കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കും. 

ബാബ്റിമസ്ജിദ് തകര്‍ക്കപ്പെട്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ നേരിടാന്‍ പോകുന്ന മുതിര്‍ന്ന നേതാക്കള ബിജെപി സംരക്ഷിക്കുമോയെന്ന് ഇനി കണ്ടറിയണം. ഉപപ്രധാനമന്ത്രിയായിരുന്ന കാലത്ത് കുറ്റവിമുക്തനായ അഡ്വാനിക്ക് കനത്ത ആഘാതമാണ് കോടതി വിധി. രാഷ്ട്രപതിയാകാന്‍ മോഹിച്ച എല്‍ കെ അഡ്വാനിക്കും ഉപരാഷ്ട്രപതിയാകാന്‍ മോഹിച്ച മുരളിമനോഹര്‍ ജോഷിക്കും സുപ്രീംകോടതി വിധി തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമില്ലാതിരുന്നിട്ടും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന നേതാവാണ് എല്‍ കെ അഡ്വാനി. കേസില്‍ അഡ്വാനിക്ക് വിചാരണ നേരിടേണ്ടി വരുന്നതിനാല്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇനി ഇരുവര്‍ക്കും മാര്‍ഗനിര്‍ദേശക് മണ്ഡലിലെ അംഗങ്ങളായി തുടരാം. അതേസമയം ഗവര്‍ണറായ കല്ല്യാണ്‍ സിങിനേയും, കേന്ദ്ര മന്ത്രിയായ ഉമാഭാരതിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുത്തില്ലെങ്കിലും വിചാരണ നേരിടുന്ന സാഹചര്യത്തില്‍ ഉമാഭാരതിയെ പുറത്താക്കാക്കിയേക്കും. സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയ്യിലുണ്ടെങ്കിലും വിചാരണ കഴിയും വരെ അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബിജെപി മുന്നോട്ട് പോകാനും സാധ്യതയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :