• എലവേനിൽ വലറിവാൻ, സോനം മസ്കർ, വിദർശ വിനോദ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി.  ഇളവേനിൽ വേലറിവാന്‍, സോനം മസ്കർ, വിദർശ വിനോദ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ആകെ 1898 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. Also Read: 'എന്‍റെ കരിയർ അവസാനിച്ചെന്ന് കരുതി'; ഏജന്റുമാരെ ചൈന പിടികൂടിയ സംഭവം ഓർത്തെടുത്ത് അജിത് ഡോവൽ

1904.2 പോയിന്റ് നേടി ലോക റെക്കോർഡോടെ ചൈന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആതിഥേയരായ ജപ്പാൻ 1897.1 പോയിന്റോടെ മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ സ്വന്തമാക്കി.

ഏഷ്യൻ ഗെയിംസിന്റെ ഷൂട്ടിങ് ഇനങ്ങളിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കമാണ് ഈ വിജയം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഇളവേനില്‍ വാളറിവന്‍ വെള്ളി നേടി. ജപ്പാനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

 ഷൂട്ടിങ്ങ്, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്, ടെക്ബോള്‍ എന്നീ ഇനങ്ങളിലും ഇന്ത്യയ്ക്ക് ഇന്ന് മെഡല്‍ പോരാട്ടങ്ങളുണ്ട്. ബാഡ്മിന്റന്‍ വനിതാ ടീം ഇനത്തില്‍ പി.വി.സിന്ധു നയിക്കുന്ന ഇന്ത്യന്‍ ടീമിന് കസഖ്സ്ഥാനാണ് എതിരാളികള്‍.

ENGLISH SUMMARY:

India won silver in the women's 10m air rifle team event at the Asian Games, with Malayali shooter Vidarsha Vinod part of the medal-winning trio. China claimed gold with a world-record score, while hosts Japan took bronze.