rohit-sharma

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് മുംൈബ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്ത്. ഹൈദരാബാദ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 16ാം ഓവറില്‍ മുംൈബ മറികടന്നു. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 40 റണ്‍സെടുത്തു. 46 പന്തില്‍ 70 റണ്‍സെടുത്ത രോഹിത് ശര്‍മ  2016ന് ശേഷം തുടര്‍ച്ചയായ മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേട്ടം കൈവരിച്ചു. മൂന്ന് സിക്സറും ഏട്ടുഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മുൈബയ്ക്കായി ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. 

 

വിൽ ജാക്സുമായി 46 പന്തിൽ 64 റൺസിന്‍റെ കൂട്ടുകെട്ടാണ് രോഹിത് ഉണ്ടാക്കിയത്. രോഹിത് ശർമ – സൂര്യകുമാർ യാദവ് കൂട്ടുകെട്ട് 53 റൺസ് നേടി. 19 പന്തിൽ 40 റൺസെടുത്ത സൂര്യകുമാർ യാദവും രണ്ടു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. 35 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഹൈദരാബാദിനെ ക്ലാസന്‍- അഭിനവ് മനോഹര്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.  ക്ലാസന്‍ 71 റണ്‍സും അഭിനവ് 43 റണ്‍സുമെടുത്തു. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോൾട്ട് നാലു വിക്കറ്റും ദീപക് ചാഹർ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ENGLISH SUMMARY:

Mumbai Indians triumphed over Sunrisers Hyderabad by 7 wickets in an IPL clash. Rohit Sharma’s 70 runs and Suryakumar Yadav’s quick 40 helped Mumbai chase down 144 in just 16 overs, securing the third spot in the standings. Rohit reached an important milestone with his 6th consecutive half-century since 2016.