ആളിക്കത്തുകയാണ് രാജ്യതലസ്ഥാനം. ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധച്ചൂടില്‍...കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം മുപ്പത്തിനാല് ദിവസം പിന്നിടുമ്പോഴും ജന്തർ മന്തറിലെ സമരവേദി നിറഞ്ഞൊഴുകുകയാണ്. രാജ്യത്തെമ്പാടും നിന്നുമുള്ളവര്‍ സമരത്തിന് പിന്തുണയുമായി ഒഴുകിയെത്തുമ്പോള്‍ പകച്ചുനില്‍ക്കുകയാണ് ഭരണകൂടം. ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയും ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാക്കിയും പൊലീസ് നടപടികളിലൂടെയും സമരത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് ആ സമരച്ചൂടിന്റെ അലയൊലികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെവരെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.