ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഭാര്യയുടെ ബില്ലടയ്ക്കാന്‍ പണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരി സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലെ മുറിയിലായിരുന്നു കൊലപാതകം.അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. കൻസാസ് സിറ്റി സ്വദേശിയായ റോണി വിഗ്‌സ് എന്ന 75കാരനാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത്.
കൊലപാതക വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. റോണിയാണ് കൊലപാതകം നടത്തിയതെന്ന് സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ അത് പൊലീസിനെ അറിയിക്കുകയായിരുന്നു.
'ഞാനത് ചെയ്തു. ഞാൻ അവളെ കൊന്നു. ഞാൻ അവളെ ശ്വാസം മുട്ടിച്ചു'- എന്ന് റോണി പറയുന്നത് കേട്ടതായി അവർ പൊലീസിനെ അറിയിച്ചു.റോണിയെ ഉടൻ തന്നെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് റോണിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി.മുമ്പ് ഭാര്യയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നപ്പോഴും കൊല്ലാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു തവണ ചികിത്സയിലായിരുന്നപ്പോള്‍ കൊല്ലാന്‍ ശ്രമിച്ചങ്കിലും പരിസരത്ത് സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.