അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി; പലതും കാട്ടി തന്നു; സ്ത്രീയുടെ വിചിത്രവാദം

അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാർത്തകളൊക്കെ തന്നെ കൗതുകകരമാണ്. മനുഷ്യർ എന്നും ജിജ്ഞാസയോടെ നോക്കി കാണുന്ന പ്രതിഭാസമാണ് ഏലിയനുകൾ. ഇപ്പോഴിതാ വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. 52 തവണ തന്നെ അന്യഗ്രഹജീവികൾ ഇതുവരെ തട്ടിക്കൊണ്ടുപോയി എന്നാണ് ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് പറയുന്നത്.

രണ്ട് കുട്ടികളുടെ മുത്തശ്ശിയായ പൗള പറയുന്നത് പറക്കുംതളികയിലാണ് തന്നെ ഏലിയനുകൾ തട്ടിക്കൊണ്ടുപോയതെന്നാണ്. അവരുടെ പക്കല്‌‍ ടച്ച് സ്ക്രീൻ സംവിധാനമുള്ള ഉപകരണങ്ങൾ ഉണ്ടെന്നും ഭൂമി ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാങ്കേതികപരമായി അവർ ഏറെ മുന്നിലാണെന്നും തനിക്ക് മനസ്സിലായെന്നാണ് പൗളോ പറയുന്നത്. പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം കറുപ്പ് നിറത്തിലാകുന്നതും നീലാകാശം ചോരനിറമാകുന്നതും കാണിക്കുന്ന ഒരു സ്ലൈഡ് ഷോ തന്നെ കാണിച്ചതായും പറയുന്നു. 

തന്നെ അവിശ്വസിക്കുന്നവരെ തന്റെ ദേഹത്തുള്ള ചില അടയാളങ്ങളാണ് പൗളോ കാണിക്കുന്നത്. ഇത് ഏലിയനുകൾ തട്ടിക്കൊണ്ടുപോയപ്പോഴുണ്ടായത് ആണെന്നാണ് ഇവര്‍ പറയുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.