സാൻവിച്ച് വൈകി എത്തി; വെയിറ്ററെ വെടിവെച്ച് കൊന്നു

സാൻവിച്ച് ഓർഡർ ചെയ്ത ശേഷം വൈകി എത്തിച്ചതിന് ഹോട്ടൽ വെയിറ്ററെ വെടിവെച്ച് കൊന്നു. പാരിസിലാണ് 28കാരനായ വെയിറ്റർ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. പിസയും സാൻവിച്ചും മാത്രം ലഭിക്കുന്ന റസ്റ്റോറന്റിലാണ് ഫ്രഞ്ച് പൗരനായ വെയിറ്റർ വെടിയേറ്റ് മരിച്ചത്.

 സാൻവിച്ച് ഓർഡർ ചെയ്ത് ഏറെ നേരം കഴിഞ്ഞാണ് വെയിറ്റർ എത്തിയതെന്നാണ് ഇയാളുടെ ആരോപണം.ഭയങ്കര ദേഷ്യത്തോടെയാണ് കൊലപാതകി പെരുമാറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിയേറ്റ് വീണ വെയിറ്ററെ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഏതാനും മാസങ്ങൾ മുൻപാണ് ഈ റസ്റ്റോറന്റ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലിസ് വ്യക്തമാക്കി.