'മരണമല്ലേ, സിനിമാ സീന്‍ അല്ലല്ലോ..മാപ്പ്'; വിശദീകരിച്ച് മാമുക്കോയയുടെ മകന്‍

അന്തരിച്ച നടന്‍ മാമുക്കോയയുടെ സംസ്കാരചടങ്ങിനിടെ വിഡിയോ ചിത്രീകരിച്ചയാളുടെ ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി മകന്‍ നിസാര്‍. മയ്യിത്ത് കബര്‍സ്ഥാനിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ വിഡിയോ എടുക്കുന്നത് കണ്ടപ്പോഴാണ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി മാറ്റേണ്ടി വന്നത്. അപ്രതീക്ഷിതമായി മരണമുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്നും അയാളോട് മാപ്പ് പറയുന്നുവെന്നും നിസാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടനോ, രാഷ്ട്രീയക്കാരനോ അല്ലെന്നും അഭിനയിക്കാനറിയില്ലെന്നും ഫോണ്‍ പിടിച്ചു മാറ്റിയത് വാര്‍ത്തയായതിനെ തുടര്‍ന്നുണ്ടായ കമന്റുകളോട് അദ്ദേഹം പ്രതികരിച്ചു. 

Mamukkoya's son response