‘മറ്റുള്ളവരുമായി സെക്സ്; പിന്നെ ബലാത്സംഗം ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ’: രോഷം: വിവാദം

അജിത്ത് ചിത്രം നേര്‍ക്കൊണ്ട പാര്‍വ്വെക്കെതിരെ സ്ലട്ട് ഷെയ്മിംഗ് നടത്തിയ യൂട്യൂബ് ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കാണ് നേര്‍ക്കൊണ്ട പാര്‍വ്വെ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാല്‍ സമ്പന്നമായിരുന്നു പിങ്ക്. ചിത്രത്തിന്റെ റീമേക്കും അതിനോട് കിടപിടിക്കുന്നത് തന്നെയെന്ന് വാര്‍ത്ത പുറത്തുവരുമ്പോഴാണ് പുതിയ വിവാദം.

നേര്‍ക്കൊണ്ട പാര്‍വ്വെ നിരൂപണം ചെയ്ത യൂട്യൂബ് ചാനല്‍ ചിത്രത്തിലെ സ്ത്രീകളെ അറപ്പുളവാക്കുന്ന ഭാഷയിലാണ് സ്ലട്ട് ഷെയ്മിംഗ് നടത്തുന്നത്.

ഈ ചിത്രത്തിലെ സ്ത്രീകള്‍ പബ്ബില്‍ പോകുകയും പത്തൊന്‍പതാം വയസ്സില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരുമാണ്. പിന്നെ മറ്റ് രണ്ട് ചെറുപ്പക്കാരുമായി സെക്സ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉള്ളവരെ ബലാത്സംഗം ചെയ്താല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുക, അവര്‍ക്ക് എന്തു സംഭവിച്ചാലും ആര്‍ക്കെന്താ എന്നും അവതാരകന്‍ ചോദിക്കുന്നു.



സിനിമയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രം മദ്യപിക്കുകയും മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ആര്‍ക്കാണ് അനുകമ്പ തോന്നുകയെന്നാണ് അവതാരകന്‍ ആനന്ദം പറഞ്ഞത്.ആര്‍എസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേല്‍ എന്നിവര്‍ക്കെതിരെ പ്രേക്ഷകരും ചിന്മയി, സിദ്ദാര്‍ത്ഥ് അടക്കം താരങ്ങളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ചാനലില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.