പുറത്തായത് അംഗീകരിക്കാനായില്ല; അംപയറോട് ഗംഭീറിന്റെ രോഷം; വിഡിയോ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻമാരുട ലിസ്റ്റിൽ ഗൗതം ഗൗഭീർ എന്ന താരത്തിന് എപ്പോഴും സ്ഥാനം ഉണ്ടാകും. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഒരുകാലത്ത് ടീമിനെ വിജയത്തിലേയ്ക്ക് പിടിച്ചുയർത്തിയ പ്രതിഭയെ ഫോമില്ലായ്മയും പ്രായവും ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ‌പുറത്തു നിർത്തി. കളിക്കളത്തിൽ പൊതുവെ ശാന്തനല്ല ഗംഭീർ. പലപ്പോഴും രോഷം അണപ്പൊട്ടി ഒഴുകും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്നത്.

ഡൽഹി-ഹിമാചൽ പ്രദേശ് മത്സരത്തിനിടെയാണ് സംഭവം. ഡൽഹിയെ ടോസിന്റെ ഭാഗ്യം തുണച്ചതോടെ നനായകൻ നിതീഷ് റാണ ബാറ്റിങ് തിരഞ്ഞെടുത്തു. ഹിതൻ ദലാലും ഗൗതം ഗംഭീറും ഓപ്പണറായി ഇറങ്ങിയ മത്സരത്തിൽ മികച്ച സ്കോറിലേയ്ക്ക് കുതിക്കവേ ഇടംകൈയ്യൻ സ്പിന്നർ മായങ്ക് ദാഗറിന്റെ പന്തിൽ ഗംഭീർ പുറത്തായി. 44 റൺസെടുത്തു നിൽക്കവേയാണ് പുറത്താകൽ. മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി മായങ്ക് എറിഞ്ഞ ബോൾ ഗംഭീർ മുന്നോട്ടുവന്ന് ഡിഫൻഡ് ചെയ്തു. ഇതോടെ ഹിമാചൽ താരങ്ങൾ വിക്കറ്റാണെന്ന് ആർത്തുവിളിച്ചു. ഇതിനുപിന്നാലെ അംപയർ വിക്കറ്റ് വിളിച്ചു. അത് വിക്കറ്റാണെന്ന് അംഗീകരിക്കാൻ ഗംഭീർ തയ്യാറായില്ല. ക്രീസിന്റെ പുറത്തു നിന്നും പവിലയനിലേയ്ക്കുളള വഴിയിലും ഗംഭീർ രോഷം പ്രകടപ്പിക്കുന്നത് ക്യാമകൾ ഒപ്പിയെടുക്കുകയും ചെയ്തു.