ക്യാച്ചെടുക്കുന്നതിലും കൂട്ടുകെട്ട്, താരങ്ങളായി മാക്സ്‌വെല്ലും ബോൾട്ടും

ബാറ്റിങ് കൂട്ടുകെട്ടുകള്‍ മല്‍സരത്തില്‍ പുതുമയല്ല. എന്നാല്‍ വിക്കറ്റെടുക്കുന്നതിലും പാര്‍ട്ടണര്‍ഷിപ്പ് കണ്ട മല്‍സരമായിരുന്നു മുംബൈ–ഡല്‍ഹി പോരാട്ടം. അതും രണ്ടുതവണയാണ് മാക്സ്‌വെല്‍–ബോള്‍ട്ട് കൂട്ടുകെട്ട് ഡല്‍ഹിയുടെ രക്ഷകരായത്.

നേപ്പാളിതാരം സന്ദീപ് എറിഞ്ഞ പത്താംഓവറിലെ ആദ്യ പന്ത്.  പൊള്ളാര്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി പറത്തി. ഒാടിയെത്തിയ മാക്സ്്വെല്‍ ബൗണ്ടറിലൈനിനരികെ പന്ത് കൈപിടിയിലൊതുക്കി. നിയന്ത്രണം നഷ്ടമാകും മുമ്പേ പന്ത്  ബോള്‍ട്ടിനെറിഞ്ഞു നല്‍കി. 

പതിനാലാം ഓവറിലാണ് മാക്സ്‌വെല്‍ – ബോള്‍ട്ട് സഖ്യം വീണ്ടും ഒരുമിച്ചത്. സിക്സര്‍ സ്വപ്നം കണ്ട് രോഹിത് അടിച്ചു പറത്തിയ പന്ത് പിടിച്ചെടുത്ത മാക്സ്‌വെല്‍ വീണ്ടും ബോള്‍ട്ടിനെറിഞ്ഞു കൊടുത്തു.  ബോള്‍ട്ടിന് ഇത്തവണയും പിഴച്ചില്ല.