ലങ്കയ്ക്കെതിരെ ഭുംമ്ര കളിച്ചത് മുത്തച്ഛൻ മരിച്ചതറിയാതെ

ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ഭുംമ്ര കളിക്കാനിറങ്ങിയത് തന്റെ മുത്തച്ഛൻ മരിച്ചതറിയാതെ. കഴിഞ്ഞ ശനിയാഴ്ച മ ുതൽ 84 കാരനായ സന്‍ടോക് സിംഗിനെ കാണാതായിരുന്നു. തുടർന്ന് കുടുംബാംഗങ്ങള്‍ വസ്ത്രാപൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഗുജറാത്തിലെ സബർമതി നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങി. 

ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു  സന്‍ടോക് സിംഗ് . ഡിസംബർ അഞ്ചിന് ഭുംമ്രയ്ക്കു ജൻമദിനാശംസകൾ നേരാൻ അദ്ദേഹം അഹമ്മദാബാദിലെത്തിയിരുന്നു. എന്നാൽ ഭുംമ്രയെ കാണാൻ അമ്മ അനുവദിക്കാത്തതിനെത്തുടർന്ന് മടങ്ങിപ്പോയതായി കുടുംബാംഗങ്ങൾ പറഞ്ഞു.