തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ട്വന്‍റി 20 മല്‍സരത്തിന് വേദിയാകും. ഡിസംബര്‍ 20ന് ശ്രീലങ്കയ്ക്കെതിരെയാണ് മല്‍സരമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് ടി.സി.മാത്യു തിരുവനന്തപുരത്ത് പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്സ്ചര്‍ യോഗത്തിലാണ് തീരുമാനം.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് പുറമെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നു. ഇതോടെ മുംബൈകഴിഞ്ഞാൽ ക്രിക്കറ്റിന് രണ്ടുരാജ്യാന്തര വേദിയുള്ള അസോസിയേഷനായി കെസിഎ മാറും. കൊല്‍ക്കത്തയില്‍ ചേർന്ന ബിസിസിഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്സ്ചര്‍ യോഗത്തിലാണ് കാര്യവട്ടത്തിന് നറുക്കുവീണത്.
1988 ൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനമാണ് തലസ്ഥാനം കണ്ട അവസാന രാജ്യാന്തര ക്രിക്കറ്റ് മൽസരം. കാര്യവട്ടത്ത് രാജ്യാന്തര നിലവാരത്തിലുള്ള അഞ്ചുപിച്ചുകൾ തയാറായി വരുന്നു. ഒക്ടോബറിൽ രജ്ഞിട്രോഫി മൽസരങ്ങൾക്കും കാര്യവട്ടം വേദിയാകും.