വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവ് മരിച്ച നിലയിൽ

കർണാടകയിൽ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന് പെണ്‍കുട്ടിയുടെ തലയറുത്ത് അറുത്ത തലയുമായി രക്ഷപ്പെട്ട യുവാവ് മരിച്ച നിലയിൽ . മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് 32 കാരനായ പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ശിശുക്ഷേമവകുപ്പിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയും 32കാരനും തമ്മിലുള്ള വിവാഹം മുടങ്ങിയത്.

32 കാരനായ പ്രകാശും 16 കാരിയായ മീനയും ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ശൈശവവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുകയുള്ളുവെന്ന് ഒടുവില്‍ വീട്ടുകാർ തീരുമാനമെടുത്തു. ഇതെത്തുടര്‍ന്ന് പ്രകോപിതനായാണ് യുവാവ് ക്രൂരകൃത്യം ചെയ്തത്.

വിവാവഹത്തില്‍ നിന്ന് പണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്‍മാറിയതറിഞ്ഞ് മണിക്കൂറുകൾക്കകം പ്രകാശ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മാതാപിതാക്കളെ ഉപദ്രവിച്ച് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ അറുത്തുമാറ്റിയ തല ഇതുവരെ കണ്ടെടുത്തിട്ടില്ല.

Karnataka Man On The Run With Teen Fiancee Head Found Dead