അച്ഛനും സഹോദരനും നിരന്തരം ബലാൽസംഗം ചെയ്തു; വെളിപ്പെടുത്തി 16–കാരി; അറസ്റ്റ്

രണ്ട് വർഷമായി തന്റെ അച്ഛനും സഹോദരനും നിരന്തരം ബലാൽസംഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 16–കാരി. സംഭവത്തിൽ അച്ഛനെയും മകനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം സ്‌കൂൾ അധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ എൻജിഒയുമായി ബന്ധപ്പെട്ടു. പൊലീസിൽ പരാതിപ്പെടാൻ അവർ പെൺകുട്ടിയെ ഉപദേശിച്ചു. 2019–ൽ താൻ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോൾ 43–കാരനായ അച്ഛൻ തന്നെ ആദ്യമായി ലൈംഗികമായി ദുരുപയോഗം ചെയ്തു. അതേ മാസം തന്നെ അവളുടെ 20 വയസ്സുള്ള സഹോദരനും അവളെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

അച്ഛനും സഹോദരനും തന്റെ അനുജത്തിയെയും ലൈംഗികമായി ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് വിവരം ടീച്ചറിനോട് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും അതിജീവിതയായ പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി ഇരുവർക്കുമെതിരെ കേസെടുത്തു. പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റ‍ഡിയിലിടുത്ത് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതോടെ ഇരുവരെയും അറസ്റ്ര് ചെയ്തുവെന്നുമാണ് റിപ്പോർട്ട്.