മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിൽ

കോഴിക്കോട് പാളയത്തെ പഴക്കച്ചവടക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ 24 മണിക്കൂറിനുള്ളിൽ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. നഗരത്തിലെ സ്ഥിരം മോഷ്ടാക്കളാണ് പ്രതികള്‍. വിഡിയോ റിപ്പോർട്ട് കാണാം. 

പാളയത്തെ പഴക്കടയിലേയ്ക്ക് മോഷ്ടാക്കള്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങളാണിത്. പരിസരത്ത് ആളുകളുണ്ടോ എന്നു നിരീക്ഷിച്ചശേഷമാണ് അകത്തുകയറിയത്. ഞൊടിയിടയില്‍ കയ്യില്‍ കിട്ടിയ മൊബൈല്‍ ഫോണുകളുമായി നടന്നകലുകയും ചെയ്തു. വ്യാപാരികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പുതിയങ്ങാടി സ്വദേശി രതീഷ്, ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ് എന്നിവരെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്. 

നഗരത്തിലെ സ്ഥിരം മോഷ്ടാക്കളാണ് ഇവര്‍. പലതവണ കവര്‍ച്ചാകേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ച ഇവര്‍ കഴിഞ്ഞ കുറച്ചുനാളുകളായി  പുറത്ത് വിലസുകയാണ്. അതിനാല്‍ നഗരത്തില്‍ അടുത്തിടെ നടന്ന മറ്റു മോഷണകേസുകളില്‍ ഇവര്‍ക്കെന്തെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.