യുവതിയെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം

kattakada-murder
SHARE

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിയെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മൂക്കിനേറ്റ ഇടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മായാമുരളിയുടെ ഭര്‍ത്താവ് രഞ്ജിത്തിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പേരൂര്‍ക്കട സ്വദേശിയായ മായാമുരളിയെയാണ് കാട്ടാക്കടയ്ക്ക് സമീപം മുതിയാവിളയിലെ വാടകവീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവ് രഞ്ജിത്ത് ഒളിവിലുമാണ്. മായാമുരളിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തോടെ സ്ഥിരീകരിച്ചു. മൂക്കിനേറ്റ ഇടിയാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. ഇതുകൂടാതെ ശരീരത്തിന്റെ വിവിധയിടങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. ഭര്‍ത്താവ് രഞ്ജിത്ത് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. 

രഞ്ജിത്തിനെ കണ്ടെത്താനായി തിരുവനന്തപുരം റൂറല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. അതേസമയം രഞ്ജിത്തിനെ കൂടാതെ മറ്റൊരാള്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. അ‍‍ഞ്ജാതനായ ഒരാള്‍ ഇവിടെ വന്ന് പോയിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആരാണെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. ആദ്യ ഭര്‍ത്താവ് മരിച്ചശേഷം ഒരു വര്‍ഷം മുന്‍പാണ് മായ കുടപ്പനക്കുന്ന് സ്വദേശിയായ രഞ്ജിത്തിനൊപ്പം താമസം തുടങ്ങിയത്. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും കുട്ടികളെ ഉള്‍പ്പെടെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷം മായാ രഞ്ജിത്തിനൊപ്പം കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു.  

MORE IN Kuttapathram
SHOW MORE