ഇനി പാമ്പിനെ പിടിക്കില്ല; ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയും: സുരേഷ്

കൊല്ലത്തെ ഉത്രവധകേസിലെ മാപ്പുസാക്ഷി ചാവരുകാവ് സുരേഷ് ജയിൽ മോചിതനായി. ഉത്രയുടെ  കുടുംബത്തെ കണ്ട് മാപ്പ് പറയുമെന്നും ഇനിയൊരിക്കലും പാമ്പിനെ പിടിക്കില്ലെന്നും സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിക്കാനായി. പാമ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായി സുരേഷ് പറഞ്ഞു. വിഡിയോ കാണാം.

ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും കാര്യങ്ങളെല്ലാം സത്യമായി കോടതിയെ ബോധിപ്പിക്കാനായെന്ന് സുരേഷ് പറയുന്നു. കേസിൽ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. സുരേഷ് പ്രതിയായ വനംകേസുകളിൽ  പുനലൂർ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഉത്രയുടെ  കുടുംബത്തെ കണ്ട് മാപ്പ് പറയാനാണ് സുരേഷിന്റെ തീരുമാനം.

ഉത്രയെ കൊലപ്പെടുത്തിയ കേസിൽ സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റ കേസ് നടപടികൾ കോടതിയിൽ തുടരുകയാണ്.