മാസങ്ങള്‍ നായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച് 62–കാരൻ; ദൃശ്യം പുറത്ത്; അറസ്റ്റ്

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 62–കാരൻ. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് സംഭവം. ജനവാസ കേന്ദ്രത്തിലെ പാർക്കിങ് ഏരിയയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. മാസങ്ങളോളം ഇയാൾ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ 65–കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശബ്ദിക്കാൻ ശേഷിയില്ലാത്ത നായയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 

നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മുതല്‍ 65–കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു.

വിവിധ ദിവസങ്ങളിൽ പ്രതി നായയെ പീഡിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായയെ എടുത്തുകൊണ്ട് പാർക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്കു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. പലപ്പോഴും അവശയായാണ് നായ തിരികെ വരുന്നത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.