ഗാര്‍ഹിക പീഡനം; ബ്രാഡ് പിറ്റിനെതിരെ ആഞ്ചലീന, മൊഴി നൽകാൻ കുട്ടികളും എത്തിയേക്കും

മുന്‍ ഭര്‍ത്താവും ഹോളിവുഡ് താരവുമായ ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി നടി ആഞ്ചലീന ജോളി. ബ്രാഡ് പിറ്റിനെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചുവെന്നും പിറ്റിനെതിരെ മക്കള്‍ മൊഴി നല്‍കുമെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത ആരോപണങ്ങളാണ് പിറ്റിനെതിരെ ആഞ്ചലീന ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടനെതിരെ മൊഴി നല്‍കാന്‍ കുട്ടികള്‍ കോടതിയില്‍ എത്തുമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ പിറ്റിനോടടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ നാലരക്കൊല്ലമായി ഏയ്‍ചലീന പിറ്റനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നും തന്നെ തെളിയിക്കാന്‍ ഇതുവരെ സാധിച്ചില്ല. ‌കുട്ടികളെ ഉപയോഗിച്ച് ബ്രാഡ‍് പിറ്റിനെ വേദനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പിറ്റിനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു. 

2016–ല്‍ ബ്രാഞ്ചലീന വേര്‍പിരിയാന്‍ തീരുമാനിച്ചതിന് പിന്നാലെ തന്നെ കുട്ടികള്‍ക്കായി ഇരുവരും രംഗത്തെത്തിയിരുന്നു. കുട്ടികളെ വിട്ടുതരണമെന്നും മക്കളെ മര്‍ദിച്ചെന്നും ആരോപിച്ച് ഏയ്ഞ്ചലീന പരാതിയും നല്‍കി. പതിനഞ്ചുകാരനായ മകനെ നടന്‍ ഉപദ്രവിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ആ കേസില്‍ പിറ്റിനെ കുറ്റവിമുക്തനാക്കി. എന്നാല്‍  കുട്ടികളെ കോടതി നിയമിച്ച സൈക്കോളജിസ്റ്റിന്റെ അനുമതിയോടെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കൂവെന്ന് കോടതി വിധിച്ചു. കുഞ്ഞുങ്ങളുടെ സംരക്ഷണം വിട്ടു തരണമെന്ന ഏയ്‍ഞ്ചലീനയുടെ അപേക്ഷയും അംഗീകരിച്ചു. 

ആറ് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമായ പിറ്റും ഏയ്ഞ്ചീലനയും മൂന്ന് കുട്ടികളെ ദത്തെടുത്തിരുന്നു. വിയറ്റ്നാം, കംബോഡി, എത്യോപിയ എന്നിവങ്ങളില്‍ നിന്നാണ് ദത്തെടുത്തത്.

 2004-ല്‍ മിസ്റ്റര്‍ ഏന്‍ഡ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. പത്തുവര്‍ഷത്തെ ഡേറ്റിങ്ങിന ്ശേഷം 2014–ലാണ് ഇരുവരും വിവാഹിതരായി. കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് ഇരുവരും വിവാഹിതരായത്.