ഗര്‍ഭിണിയായിരിക്കെ അണുബാധ; ഉറങ്ങിക്കിടന്ന ഭാര്യയെ മുത്തലാഖ് ചൊല്ലി; പരാതി

ഗർഭിണിയിയിരിക്കെ സ്വകാര്യ ഭാഗത്ത് അനുബാധ ഉണ്ടയതിനെ തുടർന്ന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. അഹമ്മദാബാദിലെ ഖേദ എന്ന സ്ഥലത്താണ് സംഭവം. ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് കാണിച്ച് 24–കാരിയായ യുവതി പരാതി നൽകി. ശബാന സയിദ് എന്ന ബിരുദധാരിയായ യുവതിയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

പൊലീസ് എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ: വീട്ടുകാർ പറഞ്ഞുറപ്പിച്ചത് പ്രകാരം 2019 മെയിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവ് വളരെ മോശമായാണ് പെരുമാറിയിരുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും കലഹം. ഉപേക്ഷിക്കുമെന്ന ഭീഷണിയും പതിവായിരുന്നു. ഈ ജുലൈയിലാണ് ശബാന ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. എന്നാൽ ജോലി തിരക്കുകളും മറ്റും കാരണം ആരോഗ്യം ശ്രദ്ധിക്കാനായില്ല. അതുമൂലം സ്വകാര്യഭാഗത്ത് അനുബാധ ഉണ്ടായി. ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകാൻ തയ്യാറായില്ല.

എന്നാൽ ഒരുമാസം മുമ്പ് ശബാന ചോര ഛർദിക്കുകയും പനിയും ഉണ്ടായി. ഇതറിഞ്ഞ് ശബാനയുടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് സ്വകാര്യഭാഗത്ത് അനുബാധ ഉണ്ടായതായി കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ ഭർത്താവ് ആശുപത്രിയിൽ നിന്നും സ്ഥലംവിട്ടു. പിന്നീട് ഭാര്യയെ കാണാൻ വന്നതുമില്ല. 

ആശുപത്രിയിൽ നിന്നും ശബാനയെ വീട്ടിൽ കൊണ്ടുവന്നു. അതിനുശേഷം ഭർത്താവ് വീട്ടിലെത്തി തനിക്ക് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ 1.50 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഉറങ്ങിക്കിടന്ന ശബാനയുടെ അടുത്തെത്തി മൂന്ന് വട്ടം തലാഖും ചൊല്ലി മടങ്ങി. ഉറക്കമുണർന്നപ്പോഴാണ് ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയ വിവരം ശബാന അറിയുന്നത്. ഉടൻ തന്നെ അവർ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.