സഹോദരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു നടന്നു; കഴുത്തറുത്ത് സഹോദരൻ

സഹോദരിയുമായി ബന്ധമുണ്ടെന്ന് സുഹൃത്തുക്കൾക്കിടയിൽ പറഞ്ഞ യുവാവിനെ കഴുത്തറുത്ത് കൊന്ന് സഹോദരൻ. ഡൽഹിയിലെ ശഹ്ബാദിലാണ് സംഭവം. വ്യാഴാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കേസിൽ 22 വയസുള്ള അർമാൻ 28 വയസുള്ള കരൻ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ധർമേന്ദറിന് അർമാന്റെ സഹോദരിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇൗ വിവരം ഇയാൾ സുഹൃത്തുക്കൾക്കിടയിൽ ചർച്ചാവിഷയമാക്കുന്നതും പതിവായിരുന്നു. ഇതേ ചൊല്ലി ഇതിനുമുൻപും യുവാവും സഹോദരനും തമ്മിൽ തർക്കങ്ങളും പതിവായിരുന്നു. എന്നാൽ ഇതു പിന്നീടും ആവർത്തിച്ചതോടെ ധർമേന്ദ്രറിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

അർമാനും സുഹൃത്തും ചേർന്ന് മൂർച്ചയുള്ള വാളുകൊണ്ട് ധർമേന്ദറിന്റെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം ബൈക്കിൽ പ്രതികൾ സ്ഥലം വിട്ടു. എന്നാൽ നാലുമണിക്കൂർ കൊണ്ട് കേസിലെ രണ്ടുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.