റേഷൻ നൽകാനെന്ന പേരിലെത്തി യുവതിക്ക് പീഡനം; കടയുടമ അറസ്റ്റിൽ

ഉത്തർപ്രദേശിൽ റേഷൻ നൽകാനെന്ന പേരിലെത്തിയശേഷം  യുവതിയെ കടയുടമ ബലാൽസംഗം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹിതയായ 23 കാരിയാണ് പീഡനത്തിരയായത്. ലോക് ഡൗണിനെത്തുടർന്ന് ഭർത്താവ് പഞ്ചാബിൽ കുടുങ്ങി. ഇതേത്തുടർന്നാണ് യുവതി വീടിന് സമീപത്തെ റേഷൻ കടയിൽ അവശ്യസാധനങ്ങൾ വാങ്ങാനായി പോയത്. 

എന്നാൽ മണിക്കൂറുകൾ കാത്ത് നിർത്തിയ ശേഷം  പറഞ്ഞുവിട്ട കടയുടമ പിന്നീട്  യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. റേഷൻ സാധനങ്ങൾ നൽകാനെന്ന പേരിൽ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. യുവതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമ വിനോദിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭർത്താവ് പഞ്ചാബിലാണ് ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് നാട്ടിൽ വന്ന ഇയാൾ ശമ്പളം വാങ്ങാനായി പഞ്ചാബി ലേക്ക് തിരികെ പോയപ്പോഴാണ് ലോക് ഡൗണിൽ പെടുന്നത്. ജോലി ചെയ്തിരുന്നിടത്തെ ഭൂവുടമയായിരുന്നു യുവതിയ്ക് ഭക്ഷണം നൽകിയിരുന്നത്. ലോക് ഡൗൺ വന്നതോടെ ഇവരും ദുരിതത്തിലായി. ഇതോടെയാണ് സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങാൻ യുവതി പോയത്.