വിളവെടുക്കാന്‍ പാകമായ 5000 കരിമീനുകളെ മോഷ്ടിച്ചു

പത്തനംതിട്ട തട്ടയില്‍ വിളവെടുക്കാന്‍ പാകമായ 5000 കരിമീനുകളെ മോഷ്ടിച്ചു. തട്ട സ്വദേശി ചന്ദ്രശേഖരന്‍ മത്സ്യകൃഷി നടത്തുന്ന കുളത്തില്‍ നിന്നാണ് മത്സ്യത്തെ മോഷ്ടിച്ചത്. ഏകദേശം ആറുലക്ഷംരൂപയുടെ നഷ്ടമുണ്ടായെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

സ്വന്തം സ്ഥലത്ത് തുടങ്ങിയ കൃഷിയിടത്തില്‍ നിന്നാണ് മത്സ്യത്തെ മോഷ്ടിച്ചത്. അടുത്തദിവസം വിളവെടുക്കാന്‍ ഇരിക്കെയാണ് മോഷണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം സ്വയംതൊഴില്‍ എന്ന നിലയ്ക്കാണ് മത്സ്യകൃഷി ആരംഭിച്ചത്. 

കൃഷിക്കായി എടുത്ത ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്നതാണ് ചന്ദ്രശേഖരന്റെ ആശങ്ക. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങള്‍ മോഷണം പോയതോടെ ആറുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്