13-കാരിക്ക് മദ്യവും മയക്കുമരുന്നും നൽകി: സംഘം ചേർന്ന് പീഡിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ; കേസ്

ഓട്ടോറിക്ഷ ഡ്രൈവർമാർ സംഘം ചേർന്ന് 13-കാരിയെ പീഡിപ്പിച്ചത് 6 മാസങ്ങളോളം. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡനത്തിരയാക്കിയത്. ഭോപ്പാലിലാണ് സംഭവം. ഒരു ദിവസം മുത്തശ്ശിയുമായി കലഹിച്ച പെൺകുട്ടി വീടുവിട്ടിറങ്ങി സമീപത്തുള്ള ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് അഭയ് എന്ന ഓട്ടോഡ്രൈവർ സൗഹൃദം നടിച്ച് പെൺകുട്ടിയെ സമീപിച്ചത്. മദ്യം നൽകി മയക്കി വിജനമായ സ്ഥലത്തേക്ക് ഇയാൾ കൊണ്ടുപോവുകയുമായിരുന്നു. ഇവിടെയെത്തിയ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് നിരന്തരം പീഡനം തുടർന്നു. സുഹൃത്തുക്കൾക്ക് മുന്നിലും പെൺകുട്ടിയെ കാഴ്ചവച്ചു.

പല അവസരങ്ങളിലായി പല ഓട്ടോഡ്രൈവർമാർ പെൺകുട്ടിയെ പീഡിപ്പിച്ചു. ലഹരിയും മദ്വും നൽകിയാണ് പെൺകുട്ടിയെ ഇവർ വശത്താക്കിയത്. ലഹരി കിട്ടാതാകുമ്പോൾ പെൺകുട്ടി അക്രമാസക്തയാകുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞത്. 

പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയ്ക്കും മറ്റ് സുഹൃത്തുക്കവ്‍ക്കുമെതിരെ പോക്സോ അടത്തമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.