വയറുവേദനയുമായി ആശുപത്രിയിൽ; 15-കാരി ഗർഭിണി; അമ്മാവൻ അറസ്റ്റിൽ

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 15–കാരിയെ പരിശോധിച്ച ഡോട്കർമാർ ഞെട്ടി. പെൺകുട്ടി 7 മാസം ഗർഭിണിയായിരുന്നു. ഈ വിവരം രക്ഷിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെയാണ് അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി തുറന്നു പറഞ്ഞത്. വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അമ്മാവൻ നിരവധി തവണ പീഡിപ്പിച്ചു. ഇതിനെ തുടർന്നാണ് താൻ ഗർഭിണിയായതെന്നാണ് മൊഴി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. 

സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വയറുവേദനയെടുക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്നാണ് മാതാപിതാക്കൾ പെൺകുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വീടിനടുത്ത് താമസിച്ചിരുന്ന അമ്മാവനാണ് ഇതിന് ഉത്തരവാദിയെന്ന് തെളിഞ്ഞത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. പോസ്കോ നിയമപ്രകാരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.