എല്ലാര്‍ക്കും ചിറ്റപ്പനില്ല; എല്ലാര്‍ക്കും കൊച്ചാപ്പയുമില്ല; തുറന്നടിച്ച് ഷാഫി

എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയെന്ന് നിയമസഭയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്കുമാത്രമാണെന്നും ഷാഫി പരിഹസിച്ചു. 

കേരളത്തിലെ യുവക്കളുടെ പ്രശ്നം എണ്ണിച്ചോദിച്ചും ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാൻ പറ്റില്ല, കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവർ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്​സി ചോദിക്കുന്നത്. സ്വപ്നമാർക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു.

പ്രസംഗത്തിനിടെ മാധ്യമപ്രവർത്തകരുടെ നേരെ നടക്കുന്ന സൈബർ ആക്രണമങ്ങളെ കുറിച്ച് വീണാ ജോർജ് പ്രതികരിച്ചില്ല എന്ന ഷാഫിയുടെ വാക്കുകൾ സഭയിൽ തർക്കത്തിന് ഇടയാക്കി. വിഡിയോ കാണാം.