ഓർമകളിരമ്പി ബേപ്പൂരിലെ സുൽത്താന്റെ വീട്; ആൾക്കൂട്ടമില്ലാതെ 26-ാം ചരമദിനം

ഇരുപത്തിയാറാം ചരമദിനത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒാര്‍മ്മകളിരമ്പി േബപ്പൂരിലെ വൈലാലില്‍ വീട്. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമില്ലാതെ ആയിരുന്നു ഇത്തവണ ഒാര്‍മ്മദിന പരിപാടികള്‍. 

ബഷീറിനെ നേരിട്ടറിയുന്ന കുറച്ചുപേര്‍ വയലാലിന്‍ മുറ്റത്ത് കുറച്ചുനേരം ഒന്നിച്ചിരുന്നു. നടന്‍ മാമുക്കോയ,  ഗായകന്‍ വി.ടി മുരളീ, മാധ്യമപ്രവര്‍ത്തകനായ എ സജീവന്‍ കൂടെ ബഷീറിനെ ചികിത്സിച്ച ഡോക്ടര്‍ ശരത്ചന്ദ്രനും, ബഷീറെന്ന എഴുത്തുകാരനേക്കാള്‍ ബഷീറെന്ന മനുഷ്യനെ കുറിച്ചായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. ഒാര്‍ത്തെടുക്കാന്‍ ബഷീറിനെ ആരും മറന്നിട്ടില്ലല്ലോയെന്ന് മാമുക്കോയ. 

ബഷീറിന്റെ മക്കളും പേരക്കുട്ടികളും അടക്കം 20ല്‍ താഴെ ആളുകള്‍ പങ്കെടുത്ത ചടങ്ങ്,പതിവനുസരിച്ച് കുട്ടികളുടെയും വായനക്കാരുടെയും വലിയ തിരക്കൊന്നും ഇത്തവണ ഉണ്ടായില്ലെങ്കിലും വീട്ടുമുറ്റത്തെ ആ മാങ്കോസ്റ്റിന് മരച്ചുവട്ടില്‍ ബഷീറിന്റെ ഒാര്‍മ്മകളിങ്ങനെ ഇരമ്പുന്നുണ്ടായിരുന്നു.