ഒഎൻവിയുടെ ഒാർമകളിൽ പാട്ടുകൾ കൊണ്ടൊരു സ്മൃതിസന്ധ്യ

കവി ഒ.എന്‍.വി കുറുപ്പിന്റെ മൂന്നാം ചരമദിനത്തില്‍ അദേഹത്തിന്റെ ഗാനങ്ങള്‍ക്കൊണ്ട് സ്മൃതിസന്ധ്യ ഒരുക്കി തലസ്ഥാനനഗരി. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഒ.എന്‍.വിയുടെ തൂലികയില്‍ പിറന്ന വരികള്‍, അത് വീണ്ടും  കേട്ടാണ് കവിയുടെ ഓര്‍മകളെ അദേഹത്തിന്റെ സ്വന്തം നഗരം വീണ്ടെടുത്തത്.  വരികള്‍ ആസ്വദിച്ചിരുന്ന സദസിന് മുന്നില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒ.എന്‍.വിയിലെ കവിയെ ഓര്‍ത്തെടുത്തു.

ഒ.എന്‍.വിയിലെ സാംസ്കാരിക രാഷ്ട്രീയ നായകനെ ഓര്‍ക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. അധ്യാപകനായും സുഹൃത്തായും വഴികാട്ടിയായുമെല്ലാം അദേഹം തീര്‍ത്ത എണ്ണമറ്റ നിമിഷങ്ങള്‍ പങ്കുവച്ച് സ്മൃതിസന്ധ്യയില്‍ ഒട്ടേറെപ്പേരെത്തി.