ടി.പി ചന്ദ്രശേഖരനോടുള്ള നിലപാട് തിരുത്തി സിപിഎം ജില്ലാകമ്മിറ്റി

ടി.പി ചന്ദ്രശേഖരനോടുള്ള നിലപാട് തിരുത്തി സിപിഎം ജില്ലാകമ്മിറ്റിയും. ചന്ദ്രശേഖരനെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യറായിരുന്നുെവന്ന് ജില്ലാസെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.  ടിപിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയന്റെ നിലപാടാണ് പാര്‍ട്ടി തിരുത്തുന്നത്.   

പാര്‍ട്ടി പ്രതിക്കൂട്ടിലായ ഘട്ടത്തില്‍ പോലും കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ കുലംകുത്തി തന്നെയെന്ന് പരസ്യമായി  അന്നത്തെ   പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു പാര്‍ട്ടി സെക്രട്ടറി ടിപിയെ മാന്യനായി പ്രഖാപിച്ചു.സിപിഎമ്മിലേക്ക് മടങ്ങിവരാന്‍  ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നുെവന്നും കോടിയേരി വടകരയില്‍ ചന്ദ്രശേഖരന്റെ തട്ടകത്തില്‍വെച്ചുതന്നെ  തിരുത്തി പറഞ്ഞു

കോടിയേരിയുടെ നിലപാട് ശരിവെച്ചാണ്  അന്നത്തെ സമവായശ്രമങ്ങള്‍  പി മോഹനന്‍ ഒാര്‍മ്മപ്പെടുത്തിയത്. ടിപി കൊലക്കേസില്‍ പി മോഹനനും പ്രതിക്കൂട്ടിയിലായിരുന്നു

ഒഞ്ചിയത്തും ഒാര്‍ക്കാട്ടേരിയിലും ആര്‍എംപിഐ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം . എന്നാല്‍  സി പി എമ്മിനെ വധിച്ച പാര്‍ട്ടിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍്ക്കുകയാണ് ആര്‍‌എം‌പി ഐ നേതൃത്വവും  കെ.കെ രമയും.