ചപ്പാത്തിയെ ചൊല്ലി തർക്കം; വാക്കേറ്റം അവസാനിച്ചത് കൊലപാതകത്തിൽ

ചപ്പാത്തിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ 22കാരനായ ദളിത് യുവാവ് കൊല്ലപ്പെട്ടു. കർണാടകയിലാണ് സംഭവം. രാകേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 

സംഭവ ദിവസം രാകേഷ് പ്രതിയുടെ സഹോദരി നടത്തിയിരുന്ന കടയിൽ ചപ്പാത്തി വാങ്ങാൻ എത്തിയിരുന്നു. എന്നാൽ ചപ്പാത്തി തീർന്നെന്ന് യുവതി അറിയിച്ചെങ്കിലും രാകേഷ് തിരിച്ചുപോകാൻ കൂട്ടാക്കിയില്ല, മാത്രമല്ല, വീടിനോട് ചേർന്നുള്ള കടയിൽ വെച്ച് പ്രശ്നമുണ്ടാക്കാനും തുടങ്ങി. ചപ്പാത്തി വേണമെന്ന ആവശ്യത്തിൽ അയാള്‍ ഉറച്ചുനിന്നും.

അപ്പോൾ യുവതി സഹോദരനെ വിളിച്ച വിവരമറിയിക്കുകയായിരുന്നു. സുഹൃത്തുമായെത്തിയ സഹോദരൻ ഫായിസ് രാകേഷുമായി തർക്കിച്ചു. തർക്കം രൂക്ഷമായതോടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ കുടുംബം പൊലീസില്‍ പരാതി നൽകി. രാകേഷിന്‍റെ മരണത്തിന്‍റെ കൃത്യമായ കാരണമറിയാന്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.