വേദനയോ‌ടെ രജനീകാന്ത്; ഇരുവരും തമ്മില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദം

കന്നഡ നടനും സംവിധായകനും നിർമാതാവുമായ ദ്വാരകിഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്ത്യം സംഭവിച്ചത്.. നൂറിലേറെ ചിത്രത്തിൽ  ദ്വാരകിഷ്  അഭിനയിച്ചിട്ടുണ്ട്. അമ്പതിലധികം ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാണ്‌.

1942ൽ മൈസൂരുവിലെ ഹുൻസുരിലാണ്‌ ജനനം. 1966ൽ തുംഗ പിക്‌ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനിർമാതാവായാണ്‌  സിനിമാരംഗത്ത് തുടക്കം കുറിച്ചത്. 1969ൽ ആദ്യമായി നിര്‍മിച്ച  മേയർ മുത്തണ്ണ  എന്ന ചിത്രം  സൂപ്പർ ഹിറ്റായി. ഹാസ്യവേഷങ്ങളിലൂടെയാണ്‌ അഭിനയരംഗത്ത് കൂടുതൽ ജനപ്രീതി നേടിയത്‌. വിഖ്യാത ഗായകൻ കിഷോർ കുമാറിനെ ആദ്യമായി കന്നഡയിൽ അവതരിപ്പിച്ചതും  ദ്വാരകിഷാണ്‌.

രജനികാന്തും ദ്വാരകിഷും പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണ്.  രജനി, ശ്രീദേവി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി നാന്‍ അടിമൈ അല്ലൈ എന്ന തമിഴ്ചിത്രം ദ്വാരകിഷ് സംവിധാനം ചെയ്തു. സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ രജനീകാന്ത് ദുഖം രേഖപ്പെടുത്തി.