മകളെ പീഡിപ്പിച്ചെന്ന് പരാതി; പക തീര്‍ക്കാന്‍ അമ്മയെ കൊന്ന് പ്രതികളുടെ അച്ഛന്‍മാര്‍

murder-representation
SHARE

കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത തന്‍റെ മകളെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ അമ്മയെ കൊന്ന്  പ്രതികളുടെ അച്ഛന്‍മാര്‍. ഞായറാഴ്ച്ചയാണ് അമ്പതുകാരിയായ സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു ഗ്രാമത്തിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും പ്രതികളും താമസിച്ചിരുന്നത്. 19 കാരിയായ മകളെ പീഡിപ്പിച്ചതില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്കെതിരെ പരാതി കൊടുത്തിരുന്നു. അവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കിയിരുന്നു. അതിനുള്ള പ്രതികാരമായാണ് പരാതിക്കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ അച്ഛന്മാരും ബന്ധുവായ ഒരാളുമാണ് കൊലപാതക കേസിലെ പ്രതികള്‍.

പൊലീസ് സ്ഥലത്തെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടുകെട്ടി. തങ്ങളുടെ മക്കള്‍ക്കെതിരെ പരാതി കൊടുത്തത് കൂടാതെ സ്ഥലത്തര്‍ക്കവും കൊലപാതക കാരണമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ മാസം 31നായിരുന്നു അമ്മയുടെ പരാതിക്ക് ആസ്പദമായ പീഡനം നടക്കുന്നത്. അവരുടെ മൂത്ത മകള്‍ ഒരു വിവാഹ വിരുന്നിന് പോയിരിക്കുകയായിരുന്നു. വീട് പുറത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നെന്നും പറയുന്നു. ആ സമയം പൂട്ട് പുറത്തുനിന്ന് പൊളിച്ച് പ്രതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുകയും, മൂത്ത മകള്‍ക്ക് വിവാഹ വിരുന്നിനിടെ എന്തോ സംഭവിച്ചെന്നും, അമ്മയെ അവിടേക്ക് പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്ന വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ ശേഷം സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയെ സമീപത്തെ സ്കൂള്‍ കെട്ടടത്തില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

MORE IN INDIA
SHOW MORE