തൂത്തുക്കുടി കസ്റ്റഡിക്കൊല; അറസ്റ്റിലായ പൊലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു

രാജ്യത്തെ നടുക്കിയ തൂത്തുക്കുടി കസ്റ്റഡി ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈയാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കുമ്പോഴാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കടുത്ത പ്രമേഹവും ഇയാളെ അലട്ടിയിരുന്നു. ഇതിെനാപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

തൂത്തുക്കുടി സാത്താൻകുളത്ത് മൊബൈൽ കട നടത്തിയിരുന്ന ജയരാജ് (59), മകൻ ബെനിക്സ് (31) എന്നിവർ കോവിൽപെട്ടി സബ് ജയിലിൽ കസ്റ്റഡിയിലിരിക്കെ െകാല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. 

സംഭവത്തിൽ രാജ്യമെങ്ങും രോഷം ഉയർന്നതോടെ അഞ്ചു പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്.