മകളുമായി തര്‍ക്കം; ബിടെക് വിദ്യാര്‍ഥിയെ വെടിവച്ച് കൊന്ന് കാമുകിയുടെ പിതാവ്

police-delhi
SHARE

മകളുടെ ബോയ്ഫ്രണ്ടിനെ വെടിവെച്ച് കൊന്ന് പിതാവ്. മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് മരിച്ചത്. ഗാസിയാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിരമിച്ച ബിഎസ്എഫ് ജവാനായ രാജേഷ് കുമാര്‍ സിങ് എന്നയാള്‍ വിപുല്‍ വെര്‍മ എന്ന യുവാവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 

വിപുലിന്റെ നെഞ്ചിലേക്ക് അഞ്ച് വട്ടമാണ് രാജേഷ് കുമാര്‍ നിറയൊഴിച്ചത്. ഒരു കെട്ടിടത്തിലെ രണ്ട് ഫ്ളാറ്റുകളിലായാണ് വിപുലും ഗേള്‍ഫ്രണ്ടും കഴിഞ്ഞിരുന്നത്. ആറ് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. 

വിപുലിനെ കുറിച്ച് തന്റെ സഹോദരനോട് യുവതി പരാതിപ്പെട്ടിരുന്നു. സഹോദരന്‍ ഇത് പിതാവിനെ അറിയിക്കുകയും പിതാവ് ഇവരുടെ ഫ്ളാറ്റിലെത്തി വിപുലിനെ ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും വിപുലിന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. താന്‍ ഒരാളെ കൊലപ്പെടുത്തി എന്ന് പറഞ്ഞ് പുലര്‍ച്ചെ 3.30ഓടെ ഫോണ്‍ വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

Girlfriend's father shot dead BTech student

MORE IN INDIA
SHOW MORE