18 മാസം കൊണ്ട് 185 കോടിരൂപ സമ്പാദിച്ച് കർണാടകയിലെ മുൻ എംഎൽഎ. കോണ്‍ഗ്രസ് വിമതനും ഇപ്പോൾ കര്‍ണാടകയിലെ ഹോസകോട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ എം ടി ബി നാഗരാജിനാണ് അമ്പരപ്പിക്കുന്ന സ്വത്ത് വർധന ഉണ്ടായിരിക്കുന്നത്. തിറരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ സ്വത്തുവിവരം വെളിപ്പെടുത്തിയത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 1015 കോടിയായിരുന്നു നാഗരാജിന്‍റെ ആസ്തി. ഇപ്പോൾ നാഗരാജിനും ഭാര്യയ്ക്കും കൂടി 1201 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആസ്തിയുടെ 25.84 ശതമാനവും ഓഗസ്റ്റ് മാസത്തിലെ ആറ് ദിവസങ്ങളിലാണുണ്ടായിരിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ സ്വത്ത് വര്‍ധനയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുൻപ് നാഗരാജ് ആഢംബര ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‍സിന്‍റെ ഫാന്‍റം VIII എന്ന കാര്‍ സ്വന്തമാക്കിയിരുന്നു.