ബിജെപി നേതാക്കൾക്ക് നേരെ ഉയർന്ന അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച കെ.പി. ശ്രീശൻസമിതി റിപ്പോർട്ടിൽ, സംസ്ഥാന നേതാക്കളെക്കുറിച്ച് പരാമർശമില്ലെന്ന് സൂചന. ഒരു മെഡിക്കൽ കോളജിന് അംഗീകാരം കിട്ടാൻ കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനംരാജശേഖരന് സമർപ്പിച്ച റിപ്പോർട്ട് കോർകമ്മിറ്റി ചർച്ചചെയ്യുമെന്നാണ് അറിയുന്നത്.
തലസ്ഥാനത്തെ ഒരുമെഡിക്കൽ കോളജിന് ഡൽഹിയിലെ ഇടനിലക്കാരൻ വഴി ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം കിട്ടാൻ ബിജെപിയിലെ ചിലർ സംസ്ഥാന നേതാവിന്റെ സഹായത്തോടെ കോടികൾ കൈക്കൂലിവാങ്ങിയെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വത്തിൽ ഇത് ചൂടുപിടിച്ച ചർച്ചയായതോടെയാണ് നേതാക്കളായ കെ.പി. ശ്രീശനെയും എ.കെ നസീറിനെയും അന്വേഷണക്കമ്മിഷനായി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിയോഗിച്ചത്.
ഇവർ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന നേതാക്കളുടെ പേരില്ലെന്നാണ് അറിയുന്നത്. അതേസമയം ബിജെപിയുമായി ബന്ധമുള്ള ചില വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട്. ഇതൊരുമുന്നറിയിപ്പാണ് ചിലനേതാക്കൾ വാദിക്കുന്നു. 22 ന് ആലപ്പുഴയിലെ സംസ്ഥാന സമിതിയോഗത്തിന് മുന്നോടിയായി ബിജെപി കോർകമ്മിറ്റിയിൽ ശ്രീശൻ സമിതി റിപ്പോർട്ട് ചർച്ചയാകുമെന്നാണ് സൂചന.