E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

യോഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തി. താജ്മഹലുമായി ബന്ധപ്പെട്ട്, 370 കോടി രൂപയുടെ വിനോദസഞ്ചാരപദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് യു.പിയിലെ ഒരു ബി.ജെ.പി മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. 

താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന മുന്‍നിലപാട് തിരുത്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തിയത്. രാവിലെ എട്ട് നാല്‍പ്പത്തഞ്ചോടെ ആഗ്രയിലെത്തിയ യോഗി ആഗ്ര കോട്ട സന്ദര്‍ശിക്കുകയും താജ്മഹലിനു സമീപം ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അഞ്ഞൂറോളം ബി.ജെ.പി പ്രവര്‍ത്തകരും യോഗിക്കൊപ്പമുണ്ടായിരുന്നു. ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള വിനോദസഞ്ചാരപാതയുടെ ശിലാസ്ഥാപനവും യോഗി നിര്‍വഹിച്ചു. ആഗ്ര കോട്ടയിലെ സന്ദര്‍ശനത്തിനു ശേഷം താജ്മഹലിന്‍റെ അധികൃതരുമായി മുഖ്യമന്ത്രി അവലോകനയോഗം നടത്തി. 

നംഗ്ള പൈമ ഗ്രാമം, റബ്ബര്‍ ചെക്ക് ഡാം എന്നിവിടങ്ങളും യോഗി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം കഴിഞ്ഞ മേയില്‍ യോഗി ആഗ്രയിലെത്തിയെങ്കിലും താജ്്മഹല്‍ സന്ദര്‍ശിച്ചിരുന്നില്ല. സംസ്ഥാനസര്‍ക്കാരിന്‍റെ ടൂറിസം ബുക്്ലെറ്റില്‍ നിന്ന് താജ്്മഹലിനെ ഒഴിവാക്കിയതും ആദ്യ ബജറ്റില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പണമനുവദിക്കാതിരുന്നതും വിവാദമായിരുന്നു. താജ്്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന ബി.ജെ.പി എം.എല്‍.എ സംഗീപ് സോമിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗിയുടെ സന്ദര്‍ശനം. എന്നാല്‍, ഇന്ത്യക്കാരുടെ വിയര്‍പ്പാണ് താജ്്മഹലിന്‍റെ നിര്‍മാണത്തിനു പിന്നിലെന്ന് യോഗി പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് ആഗ്രയില്‍ വിന്യസിപ്പിച്ചത്.