റിയാദ് : തലസ്ഥാന നഗരിയിലെ ബത്ഹയിൽ മൊബൈൽ ഫോൺ കടകളിലും, ഉലയ്യയിലെ കംപ്യൂട്ടർ മാർക്കറ്റിലും തൊഴിൽ- സാമൂഹിക- വികസന മന്ത്രാലയം നടത്തിയ പരിശോധനകളിൽ 104 താമസ , തൊഴിൽ നിയമ ലംഘകർ പിടിയിലായി. പൊലീസ്, വാണിജ്യ- നിക്ഷേപ മന്ത്രാലയം, നഗരസഭ, സിവിൽ ഡിഫൻസ്, മുജാഹിദീൻ സുരക്ഷാ സേന എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
താമസ , തൊഴിൽ നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു നിയമിച്ചതുമായി ബന്ധപ്പെട്ട അഞ്ചു നിയമ ലംഘനങ്ങളും പരിശോധനക്കിടെ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് നഗരസഭ പതിനെട്ടു സ്ഥാപനങ്ങൾ അടപ്പിച്ചു. വഴിവാണിഭക്കാരുടെ 16 പെട്ടിക്കടകൾ പിടിച്ചെടുത്തു.