റിയാദ് : ഇന്ത്യയും സൗദിയും തമ്മിലുള്ള തൊഴിൽ സഹകരണ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ മെയ് 23 ന് റിയാദിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിൽ സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രി ഡോ: അലി അൽ ഗഫീസ് സമർപ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് വാർത്താ വിനിമയ മന്ത്രി ഡോ: അവാദ് അൽ അവാദ് അറിയിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ-സൗദി തൊഴിൽ സഹകരണ കരാറിന് അംഗീകാരം നൽകിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സൗദി തൊഴിൽ മന്ത്രാലയവുമാണ് നേരത്തെ ധാരണാ പാത്രത്തിൽ ഒപ്പുവെച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പുതിയ കരാർ സഹായകമായേക്കും.