ഭീകരരുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പുതിയ പട്ടിക സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തുവിട്ടു. ഈ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിവരുന്ന പിന്തുണയും സഹായവും ഖത്തര്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ഭീകരസംഘടനകളുമായി ബന്ധമുള്ള ഒന്പത് സഥാപനങ്ങളുടെയും ഒന്പത് വ്യക്തികളുടെയും പട്ടികയാണ് സൗദി, യുഎഇ, ബഹ്റൈന്ഡ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയിരിക്കുന്നത്. പട്ടികയിലെ മൂന്നു വ്യക്തികള്‍ ഖത്തറില്‍ നിന്നുള്ളവരാണ്. യെമനില്‍ നിന്നുള്ള മൂന്നു പേരും രണ്ടു ലിബിയക്കാരും ഒരു കുവൈത്തിയുമാണ് മറ്റുള്ളവര്‍. പട്ടികയിലുള്ള ഒന്പത് സ്ഥാപനങ്ങളില്‍ ആറെണ്ണം ലിബിയയിലേതും മൂന്നെണ്ണം യെമനിലേതുമാണ്. ഖത്തറിന്റെ സഹായത്തോടെ ലിബിയയിലെയും സിറിയയിലെയും ഭീകരസംഘങ്ങളെ ഇവർ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഇവര്‍ക്കുള്ള പിന്തുണ ഖത്തര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പട്ടികയില്‍ ഉള്‍പ്പെട്ട ഖത്തറികളെ വിചാരണ ചെയ്യാന്‍ ഖത്തര്‍ തയാറാകണമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തേ ഭീകരവാദ ബന്ധമുള്ളവരെന്ന പേരിൽ 59 വ്യക്തികളുടെയും 12 സംഘടനകളുടെയും പട്ടിക ഉപരോധ രാജ്യങ്ങൾ പുറത്തിറക്കിയെങ്കിലും ഖത്തർ തള്ളിയിരുന്നു.