കുവൈത്തില്‍ വിദേശികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് ഫീസ് അമ്പത് ഇരട്ടി വർധിപ്പിക്കണമെന്ന് നിര്‍ദേശം. ഇതുള്‍പെടെയുള്ള ഗതാഗത നിയമഭേഗതി നിർദേശങ്ങൾ ആഭ്യന്തരമന്ത്രാലയം ഫത്‌വ-നിയമനിർമാണ വകുപ്പിന് സമർപ്പിച്ചു.
ലൈസൻസ് ലഭിക്കുന്നതിന് നിലവിലുള്ള 10 ദിനാറിനുപകരം 500 ദിനാർ ഈടാക്കണമെന്നാണ് നിർദേശം. ലൈസൻസ് പുതുക്കുന്നതിന് പ്രതിവർഷം 10 ദിനാര്‍ നല്‍കേണ്ടിവരും. നിലവില്‍ ഇത് ഒരു ദിര്‍ഹമാണ്. വർധിപ്പിക്കുന്ന നിരക്കിൽനിന്ന് ഗാർഹികമേഖലയിലെ ഡ്രൈവർമാരെ ഒഴിവാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഗാർഹിക മേഖലയിലെയും വാഹനമോടിക്കൽ അനിവാര്യമായ ഏതാനും തസ്തികകളിലും ഒഴിച്ച് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കടുത്ത നിബന്ധനകൾ നിലവിലുണ്ട്. പ്രതിമാസം 600 ദിനാർ ശമ്പളവും സർവകലാശാലാ ബിരുദവും രണ്ടു വർഷമായി കുവൈത്തില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ ഇപ്പോൾ ലൈസൻസ് നൽകാറുള്ളൂ. അതിനുപുറമെയാണ് ലൈസൻസ് ഫീസും പുതുക്കുന്നതിനുള്ള ഫീസും വർധിപ്പിക്കാനുള്ള നീക്കം. വാഹന റജിസ്ട്രേഷനും വാഹന കൈമാറ്റത്തിനും പുതുക്കുന്നതിനുമുള്ള ഫീസും വന്‍തോതിൽ വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താനും റോമിങ് ടാക്സികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കാനും നിര്‍ദേശിക്കുന്നു.