കാസര്‍കോടന്‍ ഭാഷയ്ക്കൊപ്പം കടല്‍ കടന്നൊരു രുചിപ്പെരുമ. റമസാനില്‍ അത്താഴത്തിനും മുത്താഴത്തിനും വിഭവങ്ങളൊരുക്കി നാട്ടുകാരെയും മറുനാട്ടുകാരെയും വിരുന്നൂട്ടുകയാണ് ദുബായിലെ കാസര്‍കോടന്‍ റസ്റ്റോറൻറുകൾ. രുചിയില്‍ മാത്രമല്ല വിഭവങ്ങളുടെ പേരിലുമുണ്ട് കാസര്‍കോടന്‍ ടച്ച്.
മലയാളിയുടെ പതിവ് ഇഫ്താർ വിഭവങ്ങളിൽ നിന്ന് അടിമുടി വ്യത്യസ്തമാണ് കാസർകോടൻ വിഭവങ്ങൾ. പേരിലും രുചിയിലും. കടുമ്പ്, നേര്‍ച്ച ചോറ്, പള്ളിക്കറി, കുഞ്ഞിക്കടുമ്പ്, കല്‍ത്തപ്പം, പയറുവെള്ളം, മാങ്ങാവെള്ളം, ഇറച്ചിച്ചോറ്, നാടന്‍ വറവ്, ബീഫ് മുളക് കറി, ഉണക്ക് പൊരിച്ചത് തുടങ്ങിയവയാണ് അത്താഴത്തിനും മുത്താഴത്തിനുമായി തയ്യാറാക്കുന്നത്.
ആവിയില്‍ വേവിച്ചെടുക്കുന്ന കടുമ്പും അരി അരച്ച് അപ്പോള്‍ ചുട്ടെടുക്കുന്ന നാടന്‍ദോശയുമടക്കം വീട്ടിലുണ്ടാക്കുന്ന അതേ രുചിയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് ഭക്ഷണപ്രേമികള്‍.
കാസര്‍കോട്ടുകാര്‍ മാത്രമല്ല മംഗലാപുരം, കണ്ണൂര്‍ തുടങ്ങി മറുനാട്ടുകാരും ദെയ്റ നായിഫിലെ ഈ രുചിപ്പെരുമ ആസ്വദിക്കാന്‍ എത്തുന്നുണ്ട്.