‘മകനെ അടിച്ചിറക്കുമോ? രണ്ടാം വിവാഹമോ?’: വേദനയോടെ പ്രതികരിച്ച് സുധിയുടെ ഭാര്യ

കൊല്ലം സുധിയുടെ മരണത്തിനു പിന്നാലെ താന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ പ്രതികരിച്ച് ഭാര്യ രേണു. തന്‍റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ലെന്നും അവസാനകാലം വരെ സുധിയുടെ ഭാര്യയായി ജീവിക്കാനാണ് ആഗ്രഹമെന്നും രേണു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേണുവിന്‍റെ പ്രതികരണം.

സുധി മരിച്ച് ഒരു വര്‍ഷം ആകുന്നതിന് മുൻപു തന്നെ ഞാന്‍ വേറെ വിവാഹം കഴിക്കുമെന്നും മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കുമെന്നൊക്കെയുള്ള നിരവധി കമന്‍റുകള്‍ വന്നിരുന്നു. അവരോടെല്ലാമായി എനിക്ക് പറയാനുള്ളത്, ഞാന്‍ വേറെ വിവാഹം കഴിക്കില്ല എന്നു തന്നെയാണ്. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും രേണു പറഞ്ഞു. 

താന്‍ ചെറുപ്പമാണെന്നും മുന്നോട്ട് ഒരു കൂട്ട് വേണം മറ്റൊരാളെ വിവാഹം കഴിക്കണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയാറുണ്ട്. അതിനോട്  കൂടുതല്‍ പ്രതികരിക്കാറില്ല, അത്തരം ചോദ്യങ്ങളോടും ഇനി വിവാഹം കഴിക്കില്ല എന്നതാണ് തന്‍റെ ഉത്തരമെന്നും രേണു കൂട്ടിച്ചര്‍ത്തു. 

അമ്മയുടെ രണ്ടാം വിവാഹം സംബന്ധിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് സുധിയുടെ മൂത്ത മകനും കിച്ചു പ്രതികരിച്ചു. അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ. അമ്മയുടെ ഇഷ്ടം ആണ്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. ഞങ്ങള്‍ ഇപ്പോള്‍ നല്ല സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നത്  എന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.